വിശദവിവരങ്ങള്‍ | |
വര്‍ഷം | 1974 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഗായകര്‍ | കെ ജെ യേശുദാസ് ,അയിരൂര്‍ സദാശിവന്‍ ,എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:59:19.
ചന്ദനക്കുറിചാര്‍ത്തി ചെമ്പകപ്പൂചൂടി ചമഞ്ഞൊരുങ്ങിയ കൂട്ടുകാരി സ്വയംവരപ്രായമായിരുന്നിട്ടുമിങ്ങനെ തനിയേ കഴിഞ്ഞാല്‍ മതിയോ? മനസ്സിലിനിയുമൊരാണ്‍കിളി വന്നില്ലാ മധുരം നുള്ളിത്തന്നില്ലാ - തിരു മധുരം നുള്ളിത്തന്നില്ല ഞാനൊരാണ്‍കിളിയല്ലേ? നീയെന്‍ മാനസദേവതയാവുകില്ലേ, ആയിത്തീരുകില്ലേ? കണ്ണാടിപ്പുഴയുടെ പടവുകള്‍ കയറിവരും കൈതപ്പൂനിറമുള്ള കൂട്ടുകാരി പാതിയുറങ്ങിയ നിന്മിഴിയിതളില്‍ പാരിജാതമോ പൌര്‍ണ്ണമിയോ? പാരിജാതമല്ലാ പൌര്‍ണ്ണമിയല്ലാ പവിഴമുന്തിരിത്തേന്‍ കുടങ്ങള്‍ - രണ്ട് പവിഴമുന്തിരിത്തേന്‍ കുടങ്ങള്‍ ചന്ദനക്കുറിചാര്‍ത്തി.......... പരിശുദ്ധപ്രേമവുമായ് പറന്നകന്നീടുന്ന പച്ചിലപ്പൊന്നോണക്കുരുവികളേ മംഗളം നേരുമീ കൂട്ടുകാരനെ മറക്കരുതേ നിങ്ങള്‍ മറക്കരുതേ നിന്നെക്കുറിച്ചുഞാന്‍ എന്നിനിയോര്‍ത്തീടും നിത്യാനുരാഗപൂജ കഴിഞ്ഞാലും മംഗളം നേരുമീ കൂട്ടുകാരിയെ മറക്കരുതേ നീ മറക്കരുതേ ചന്ദനക്കുറിചാര്‍ത്തി........... |