വിശദവിവരങ്ങള്‍ | |
വര്‍ഷം | 2012 |
സംഗീതം | മോഹന്‍ സിതാര |
ഗാനരചന | ആശ രമേഷ് |
ഗായകര്‍ | ഷെർദിൻ തോമസ് ,ജിഷ നവീൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ഉണ്ണി മുകുന്ദൻ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: April 07 2012 03:15:14.
(സ്ത്രീ) എല്ലാരും ചൊല്ലുന്നു തെന്നാലിപയ്യന്നോടിഷ്ടം പെരുത്തുവെന്നു് ആരാരും കാണാതെ ഒന്നൊന്നും മിണ്ടാതെ നെഞ്ചിലൊളിച്ചു വച്ചു് പൊന്‍തിടമ്പേറിയ സൂര്യന്‍ വരുന്നിതാ പുന്നാരപ്പെണ്ണിനെ കണ്ടു കൊതിച്ചിതാ (പു) കൂടാരം കൂട്ടിയാല്‍ കൂട്ടിന്നു പോരുമോ മുന്തിരിത്തോപ്പിലായി രാവുറങ്ങീടുമോ എന്നോടൊപ്പം ആടിപ്പാടാന്‍ വായോ നീ വാകത്തോപ്പില്‍ (സ്ത്രീ) എരുപിരിപ്പിനു മുളകുചമ്മന്തി അരച്ചെടുത്തവനേ എടുത്തു വച്ചൊരു മുളയരിക്കഞ്ഞി കുടിച്ചു തീര്‍ത്തവനേ (പു) എല്ലാരും ചൊല്ലുന്നു തെന്നാലിപ്പെണ്ണിനോടിഷ്ടം പെരുത്തുവെന്നു് (സ്ത്രീ) ആരാരും കാണാതെ ഒന്നൊന്നും മിണ്ടാതെ നെഞ്ചിലൊളിച്ചു വച്ചു് (പു) തങ്കത്തേരില്‍ തിങ്കള്‍മാനേ കണ്ണാംതളികാവില്‍ എന്നെ കൊണ്ടേ പോകൂ (സ്ത്രീ) ഏഴാം നാളില്‍ വന്നോനാണേ ഏഴഴകും നിര്‍ത്തിണങ്ങും തോഴനാണേ (പു) ദൂരേ ദൂരേ തെന്നിത്തെന്നി ചിന്നിപ്പായും കരളല്ലയോ (സ്ത്രീ) ഒത്തിരിനാളെന്‍ മുത്തിനു വേണ്ടി മുക്കുത്തിപ്പൂവായി കാത്തിരുന്നു മഞ്ഞു പൊഴിഞ്ഞു മാമ്പൂ വിരിഞ്ഞു മന്ദാരം പുത്ത മറന്നതല്ലേ (പു) ഇത്തിരി മോഹം ഉള്ളിലൊളിച്ച മുക്കുറ്റിയായി നീ മാറിടേണ്ട മഞ്ഞണിക്കാട്ടില്‍ മാമരച്ചോട്ടില്‍ മന്ദാരം പൂക്കും കാലമായി (പു) ഏലേലാമ്പട്ടി (4) ഏലേലേലോ ഹോയു് (സ്ത്രീ) എല്ലാരും ചൊല്ലുന്ന തെന്നാലിപയ്യന്നോടിഷ്ടം പെരുത്തുവെന്നു് (ഡു) ആരാരും കാണാതെ ഒന്നൊന്നും മിണ്ടാതെ നെഞ്ചിലൊളിച്ചു വച്ചു് (പു) വണ്‍ റ്റു (2) കാത്തിരുന്നൊരു പെണ്ണാ നോക്കിയിരുന്നൊരു പെണ്ണാ മുത്തേ തത്തേ പൊന്നേ പൂവേ എന്നു പറഞ്ഞൊരു പെണ്ണായിതു് അ... (സ്ത്രീ) ഹേയു് ഞാന്‍ പറഞ്ഞില്ല ഓ പിന്നേ (പു) ഒളിയമ്പാണോ മൊഴിയമ്പാണോ ഉള്ളിന്നുള്ളില്‍ ദാഹം കൊള്ളും മിഴിയമ്പാണോ (സ്ത്രീ) കാതില്‍ ചൊല്ലും കളിവാക്കെല്ലാം കാതോര്‍ത്തിരുന്നാലും പൊളിവാക്കല്ല (പു) ആരോ ആരോ പാടിപ്പാടി തേടിപ്പോകും കഥയല്ലയോ (സ്ത്രീ) ഏപ്രില്‍ സെപ്തംബര്‍ കണ്ടു മെയ്യെന്നാല്‍ ശുഭ്രമാസത്തിന്‍ രാവുകളില്‍ കണ്ണലൊരിത്തിരിയെണ്ണ പകര്‍ന്നിതു കണ്ണിനും കണ്ണായി കാത്തിരിക്കും (പു) ഒത്തിരി സ്വപ്നം കണ്ടതിലിന്നു ചിത്തിരപ്പെണ്ണേ നിന്നെക്കുറിച്ചു് കണ്ണിലെരിയും കള്ളച്ചിരിയായി കൊഞ്ചിക്കുഴയാന്‍ വന്നതല്ലേ (പു) ഏലേലാമ്പട്ടി (4) ഏലേലേലോ ഹോയു് (പു) എല്ലാരും ചൊല്ലുന്നു തെന്നാലിപ്പെണ്ണിനോടിഷ്ടം പെരുത്തുവെന്നു് (സ്ത്രീ) ആരാരും കാണാതെ ഒന്നൊന്നും മിണ്ടാതെ നെഞ്ചിലൊളിച്ചു വച്ചു് (പു) പൊന്‍തിടമ്പേറിയ സൂര്യന്‍ വരുന്നിതാ (സ്ത്രീ) പുന്നാരപ്പെണ്ണിനെ കണ്ടു കൊതിച്ചിതാ (പു) കൂടാരം കൂട്ടിയാല്‍ കൂട്ടിന്നു പോരുമോ (സ്ത്രീ) മുന്തിരിത്തോപ്പിലായി രാവുറങ്ങീടുമോ (പു) എന്നോടൊപ്പം ആടിപ്പാടാന്‍ വായോ നീ വാകത്തോപ്പില്‍ (പു.കോ) എരുപിരിപ്പിനു മുളകുചമ്മന്തി അരച്ചെടുത്തവളേ എടുത്തു വച്ചൊരു മുളയരിക്കഞ്ഞി കുടിച്ചു തീര്‍ത്തവനേ (എല്ലാരും ) |