വിശദവിവരങ്ങള്‍ | |
വര്‍ഷം | 2006 |
സംഗീതം | ലഭ്യമല്ല |
ഗാനരചന | തുഞ്ചത്തെഴുത്തച്ഛൻ |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: August 23 2019 12:51:38.
നിറന്ന പീലികള്‍ നിരക്കവെകുത്തി നെറുകയില്‍ കൂട്ടിത്തിറമൊടുകെട്ടി കരിമുകിലൊത്ത ചികുരഭാരവും മണികള്‍ മിന്നിടും മണിക്കിരീടവും കുനുകുനെച്ചിന്നും കുറുനിരതന്മേല് നനുനനെപ്പൊടിഞ്ഞൊരു പൊടി പറ്റി തിലകവുമൊട്ടു വിയര്പ്പിനാല് നന- ഞ്ഞുലകു സൃഷ്ടിച്ചു ഭരിച്ചു സംഹരി- ച്ചിളകുന്ന ചില്ലീയുഗളഭംഗിയും അടിയാരെക്കുറിച്ചൊരു കരുണയും കഠിനദുഷ്ടരൊടെഴുന്നകോപവും മടുമൊഴിമാരില്‍ വളര്‍ന്ന രാഗവും കലഹംകൊണ്ടൊരത്ഭുതരസങ്ങളും ചപലന്മാരൊടു കലര്‍ന്ന ഹാസവും എതിരിടുന്നോര്‍ക്കു ഭയങ്കരത്വവും പലതുമിങ്ങനെ നവനവരസം ഇടയിടക്കൂടിക്കലര്ന്ന നേത്രവും മകരകുണ്ഡലം പ്രതിബിംബിക്കുന്ന കവിള്‍ത്തടങ്ങളും മുഖസരോജവും വിയര്‍പ്പുതുള്ളികള്‍ പൊടിഞ്ഞ നാസിക സുമന്ദഹാസവും അധരശോഭയും നിറഞ്ഞ മഞ്ഞപ്പൂന്തുകിലും കാഞ്ചികള്‍ പദസരോരുഹയുഗവുമെന്നുടെ ഹൃദയം തന്നിലങ്ങിരിക്കും പോലെയാ മണിരഥം തന്നിലകം കുളുര്‍ക്കവേ മണിവര്ണന്തന്നെ തെളിഞ്ഞു കണ്ടു ഞാന്‍! മണിവര്ണന്തന്നെ തെളിഞ്ഞു കണ്ടു ഞാന്‍! മണിവര്ണന്തന്നെ തെളിഞ്ഞു കണ്ടു ഞാന്‍! | |